2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

എടക്കഴിയൂര്‍ നിസാമുദ്ദീന്‍ കൊലക്കേസ്: പ്രതിക്കു വധശിക്ഷ

ചാവക്കാട്: എടക്കഴിയൂരില്‍ പന്ത്രണ്ടു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കി കഴുത്തുഞെരിച്ച്‌കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. തിരുവത്ര പുത്തന്‍കടപ്പുറത്ത് 'കുത്തിക്കീറി ഹംസു' എന്ന കേരന്റകത്ത് ഹംസു(21)വിനാണ് തൃശൂര്‍ ജില്ലാ ജഡ്ജി ബി. കെമാല്‍പാഷ ശിക്ഷ വിധിച്ചത്.
പതിനേഴാമത്തെ വയസ്സില്‍ പത്തുവയസ്സുകാരിയെ ബലാല്‍ക്കാരം ചെയ്തതിന് ജുവനൈല്‍കോടതശിക്ഷിച്ചിട്ടുള്ളയാളാണ് ഹംസു.


എടക്കഴിയൂര്‍ നാലാംകല്ലില്‍ പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെയും തഹീനയുടെയും മകന്‍ നിസാമുദ്ദീനെയാണ് ഹംസു കൊലപ്പെടുത്തിയത്.തിരുവത്ര കുമാര്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു മരിച്ച നിസാമുദ്ദീന്‍.പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 511, 377 വകുപ്പ് പ്രകാരം 5 വര്‍ഷം ക~ിനതടവിനും 302 വകുപ്പ് പ്രകാരം മരണംവരെ തൂക്കിലേറ്റാനുമാണ് ശിക്ഷ.

2008 ഒക്‌ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.

വീട്ടില്‍ നിന്ന്‌ രണ്ടു കീലോമീറ്റര്‍ അകലെയാണ്‌ എടക്കഴിയൂര്‍ കടപ്പുറം.വൈകിട്ട് അഞ്ചു മണിയോടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കാണാന് പോയതായിരുന്നു നിസാമുദീന്‍.ഉച്ചയ്‌ക്ക്‌ വീട്ടില്‍ നിന്നും ഉത്സവം കാണാന്‍ പോയ കുട്ടി വൈകിട്ടും തിരിച്ചെത്തിയിരുന്നില്ല.രാത്രി നാടകം കണ്ട ശേഷം തിരിച്ചെത്തുമെന്ന്‌ വീട്ടുകാരും കരുതി.രാത്രി 12 മണിവരെ കുട്ടിയെ ഉത്സവം നടക്കുന്നയിടത്ത് പലരും കണ്ടിരുന്നു. പിറ്റേന്ന് രാവിലെയായിട്ടും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ തിരുവത്രയിലെ ബന്ധുവീട്ടിലും മറ്റുസ്ഥലങ്ങളിലും അന്വേഷിച്ചു.അതിനിടയ്ക്കാണ് എടക്കഴിയൂര്‍ കാദിരയപ്പള്ളി റോഡ് കടപ്പുറത്തെ കാറ്റാടിമരക്കൂട്ടത്തിനിടയ്ക്കുള്ള പൊന്തക്കാട്ടില്‍ മൃതദേഹം കണ്ട വിവരമറിയുന്നത്.

എടക്കഴിയൂര്‍ പഞ്ചവടി ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടില്‍നിന്നിറങ്ങിയ നിസാമുദ്ദീന്റെ മൃതദേഹം അര്‍ദ്ധനഗ്‌നമായ നിലയിയില്‍ പിറ്റേന്ന് കടപ്പുറത്തെ കാറ്റാടിമരക്കൂട്ടത്തിനിടയില്‍ കണ്ടെത്തുകയായിരുന്നു. ചാലയില്‍ ഹംസയെന്നയാള്‍ വീട്ടില്‍ നിന്ന് പ്രഭാതകര്‍മ്മത്തിനായി കാറ്റാടിമരത്തിനിടയിലേക്ക് ചെല്ലുമ്പോഴാണ് മൃതദേഹം കണാനിടയായത്. തുടര്ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നാട്ടുകാര് വിവരമറിയിച്ചതിനെതുടര്ന്ന് ചാവക്കാട് എസ്ഐ പി.അബ്ദുള് മുനീറും സംഘവുമെത്തി. തുടര്ന്ന് തൃശൂര് എസ്പി എം.പി.ദിനേശ്, കുന്നംകുളം ഡിവൈഎസ്പി ടി.കെ.തോമസ്, കുന്നംകുളം സിഐ കെ.കെ.രവീന്ദ്രന്, വടക്കാഞ്ചേരി സിഐ വിശ്വംഭരന്, എസ്ഐമാരായ സുരേന്ദ്രന്, ഇ.വിദ്യാസാഗര്, അനില് ജെ.റോസ് എന്നിവരുടെ നേതൃത്വത്തില് പോലീസ് സംഘം സ്ഥലത്തെത്തി.

പാന്റസ് അഴിച്ചുമാറ്റിയ നിലയിലും ഷര്‍ട്ട് മുകളിലേക്ക് ചുരുട്ടിയ നിലയിലുമായിരുന്നു. സമീപത്ത് മുതിര്‍ന്ന ഒരാളുടെ അടിവസ്ത്രവും കിടന്നിരുന്നു.ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ പാടുണ്ടായിരുന്നു.പാന്‍റസും അടിവസ്‌ത്രവുമില്ലാതെ കമിഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു നിസാമുദ്ദീന്‍റെ മൃതദേഹം കണ്ടെത്തിയത്.തൃശൂരില്നിന്നുള്ള ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹത്തിനരികില് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയ പ്രതിയുടേതെന്നു കരുതുന്ന അടിവസ്ത്രത്തില്നിന്നും മൃതദേഹത്തില്നിന്നും മണം പിടിച്ച പോലീസ് നായ് കടപ്പുറത്തുകൂടി തെക്കോട്ട് ഏറെ ദൂരം ഓടി. കുഞ്ഞാദു സാഹിബ് റോഡ് കടപ്പുറത്ത് അവസാനിക്കുന്നിടത്തു വന്നുനിന്നു. പ്രതി അവിടെ നിന്നും വാഹനത്തില് കയറി പോയിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്സിക് വിദഗ്ധ ലാലി വിന്സന്റിന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു രാത്രിയില്‍ നാടകം കണ്ടുകൊണ്ടിരിക്കെ കുട്ടിയെ പ്രലോഭിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയതായിരുന്നു..ദൃക്‌സാക്ഷികളാരുമില്ലായിരുന്നെങ്കിലും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയും ചെയ്തു.
പ്രതി തിരുവത്ര ചെങ്കോട്ട സ്വദേശി കേരന്റകത്തു ഹംസുവിനെ (32) തെളിവെടുപ്പിനായ പോലീസ് സംഭവ സ്ഥലത്തെത്തിച്ചു.
എന്നാല്‍ രോഷാകുലരായ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പ്രതിയെ ജീപ്പില്‍ നിന്നിറക്കാന്‍ കഴിയാതെ പോലീസ് മടങ്ങി. പിന്നീട് ചാവക്കാട് സി.ഐ കെ.വി പ്രഭാകരന്‍, എസ്.ഐ പി.അബ്ദുല്‍ മുനീര്‍, എ.എസ്.ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില് പ്രതിയെ ചാവക്കാട് ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് ഇ.സി ഹരിഗോവിന്ദന്റെ ചേംബറില് ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.

അടുത്ത ആഴ്ചയില്‍ രാവിലെ ഏഴുമണിയോടെപ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്നതറിഞ്ഞ് എടക്കഴിയൂര്‍ കാദരിയ്യ പള്ളിക്കു സമീപത്തെ ബീച്ചില് മാരകായുധങ്ങളുമായാണ് നാട്ടുകാര്‍ തടിച്ചുകൂടിയത്. നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് തങ്ങള്‍ക്ക് തന്നെ ശിക്ഷ നടപ്പാക്കണമെന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്.
ഇതിനിടയില് രോഷാകുലരായ ജനങ്ങളുടെ ചിത്രമെടുത്ത പത്രപ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും ക്യാമറ പിടിച്ചുവാങ്ങി ഫോട്ടോകള്‍ ജനങ്ങള്‍ തന്നെ നീക്കം ചെയ്തു. പിന്നീട് പ്രതിയുമായി എടക്കഴിയൂരില്‍ നിന്നും തിരിച്ച് ഹംസുവിന്റെ വീടിനു സമീപത്തെത്തിപ്പോള്‍ അവിടെയും ജനങ്ങള്‍ സംഘടിച്ചു നിന്നതിനാല്‍ പ്രതിയെ ഇറക്കാന്‍ സാധിക്കാതെ പോലീസ് സ്റ്റേഷനിലേക്കുതന്നെ മടങ്ങി.

ക്ഷേത്രവളപ്പില്‍ നിന്ന് പ്രതി കളിപ്പാട്ടം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് നിസാമുദ്ദീനെ കടപ്പുറത്തെ കാറ്റാടിമരക്കൂട്ടത്തിനടുത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് ബലമായി പാന്റസ് അഴിച്ചുമാറ്റി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ശ്രമിച്ചു. എതിര്‍ത്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് ചാവക്കാട് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 22 സാക്ഷികളേയും 27 രേഖകളും 12 തൊണ്ടിവസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ദൃക്‌സാക്ഷികള്‍ ആരും ഇല്ലായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച നീല നിറത്തിലുള്ള അടിവസ്ത്രം പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞതാണ് കേസിന് വഴിത്തിരിവായത്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ.പുഷ്പാംഗദനാണ് ഹാജരായത്.
ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി പ്രഭാകരന്‍, എസ്.ഐ അബ്ദുള്‍മുനീര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
നിസാമുദീന്റെ പിതാവ് മത്സ്യക്കച്ചവടക്കാരനാണ്. ഉമ്മ: താഹിറ. സഹോദരങ്ങള്: ഇമാമുദീന്, ഉമര് മുക്താര്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ